District News
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞു. മാനന്തവാടിയിൽ(പട്ടികവർഗം) ഉഷ വിജയനെയും ബത്തേരിയിൽ (പട്ടികവർഗം) ഐ.സി. ബാലകൃഷ്ണനെയും കൽപ്പറ്റയിൽ ടി. സിദ്ദിഖിനെയും സ്ഥാനാർഥികളായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇവരിൽ ബാലകൃഷ്ണനും സിദ്ദിഖും സിറ്റിംഗ് എംഎൽഎമാരാണ്. നിയമസഭയിലേക്ക് കന്നി അങ്കമാണ് ഉഷ വിജയന്. തുടർച്ചയായി നാലാം തവണയാണ് ബാലകൃഷ്ണൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
വിവാദത്തിലും കേസിലും കുരുങ്ങിയ അദ്ദേഹത്തിന് അനിശ്ചിതത്വത്തിന് ഒടുവിലാണ് സീറ്റ് ഉറച്ചത്. ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റയിൽ രണ്ടാം ഊഴമാണ് സിദ്ദിഖിന്. സ്ഥാനാർഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ സിദ്ദിഖ് നഗരത്തിൽ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റോഡ് ഷോ നടത്തി. മാനന്തവാടിയിൽ ഉഷ വിജയനും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും ഇന്ന് റോഡ് ഷോ നടത്തും.
കൽപ്പറ്റ മണ്ഡലത്തിൽ ആർജെഡിയിലെ പി.കെ. അനിൽകുമാറായിരിക്കും സിദ്ദിഖിന്റെ മുഖ്യ എതിരാളി. ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പാർട്ടി സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. മാനന്തവാടിയിൽ സിപിഎമ്മിലെ ഒ.ആർ. കേളുവാണ് എൽഡിഎഫ് സ്ഥാനാർഥി. കാലാവധി പൂർത്തിയായ മന്ത്രിസഭയിൽ അംഗമാണ് ഇദ്ദേഹം.
എൻഡിഎയ്ക്കുവേണ്ടി ബിജെപിയിലെ പി. ശ്യാം രാജ് മത്സരിക്കും. ഇടുക്കി സ്വദേശിയായ ഇദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയാണ്.ബത്തേരിയിൽ സിപിഎമ്മിലെ എം.എസ്. വിശ്വനാഥനാണ് എൽഡിഎഫ് സ്ഥാനാർഥി. എ.എസ്. കവിതഎൻഡിഎ ബാനറിൽ ജനവിധി തേടും. അരിമുള സ്വദേശിനിയായ ഇവർ ബിജെപി ബത്തേരി മുൻസിപ്പൽ കമ്മിറ്റി അധ്യക്ഷയാണ്. കവിത ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
പടിഞ്ഞാറത്തറ പതിനാറാംമൈൽ ചുണ്ടക്കണ്ടി ശാന്ത-അണ്ണൻ ദന്പതികളുടെ മകളാണ് 46 കാരിയായ ഉഷ വിജയൻ. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോണ്‍ഗ്രസ് എടവക മണ്ഡലം പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഉഷ നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. എടവക പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എടവക എള്ളുമന്ദം കുട്ടോംനട വിജയനാണ് ഭർത്താവ്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കമാൻഡോയായ അഭയ്കൃഷ്ണ കെ. വിജയ്. വിദ്യാർഥിവിവേകാനന്ദ് എന്നിവർ മക്കളാണ്.
കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട്ട് കാസിം-നബീസ ദന്പതികളുടെ മകനാണ് 52കാരനായ സിദ്ദിഖ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്(2006-2008), കെപിസിസി ജനറൽ സെക്രട്ടറി (2012-2016), കെപിസിസി വർക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സബർമതി ഗൃഹനിർമാണ പദ്ധതി ചെയർമാൻ, എംവിആർ കാൻസർ സെന്റർ ഡയറക്ടർ, ഇന്ദിരാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ, ഇഗ്മ ചെയർമാൻ, റെയിൽവേ കണ്‍സൾട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ.
മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല ചന്തു-മീനാക്ഷി ദന്പതികളുടെ മകനാണ് 51 കാരനായ ബാലകൃഷ്ണൻ. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 മുതൽ ബത്തേരി എംഎൽഎയാണ്. ഭാര്യ: ലക്ഷ്മി. കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ എന്നിവർ മക്കളാണ്.
District News
മഞ്ചേരി: സിപിഐ ദേശീയ കൗണ്‍സിൽ അംഗമായിരിക്കെ മുസ്ലിം ലീഗിലേക്ക് ചേക്കേറിയ എം. റഹ്മത്തുള്ള മഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി. 1981 മുതൽ 1985 വരെ എഐഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, 1998 മുതൽ 2011 വരെ സിപിഐ ദേശീയ കൗണ്‍സിൽ അംഗം, സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം, 2006 മുതൽ 2011 വരെ സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇടത് മുന്നണി സ്ഥാനാർഥിയായി 1989ലും 1996 ലും പൊന്നാനി ലോക്സഭാ മണ്ഡലത്തിൽനിന്നും 2009 വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും 1991 തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽനിന്നും ജനവിധി തേടിയിരുന്നു.
2011 ൽ മുസ്ലീം ലീഗിൽ ചേർന്നതിനു ശേഷം 2011-13 കാലത്ത് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി, 2013 മുതൽ 2021 വരെ എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 2016-2019 കാലത്ത് എസ്ടിയു ദേശീയ ജനറൽ സെക്രട്ടറി, 2019-2024 എസ്ടിയു ദേശീയ പ്രസിഡന്റ്്, 2021 മുതൽ എസ്ടിയു സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന അച്ചടക്കസമിതി അംഗം, കേരള സംസ്ഥാന അസംഘടിത തൊഴിലാളിക്ഷേമ ബോർഡ് അംഗം, 2023 മുതൽ സംസ്ഥാന മിനിമം വേജസ് ഉപദേശക ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
അരിക്കോട് സ്വദേശി മുക്കത്ത് അബ്ദുറഹിമാൻ - പൂവഞ്ചേരി കദീജ ദന്പതിമാരുടെ മകനാണ്. സൈക്കോളജിസ്റ്റ് ഡോ. കെ.പി. സുഹ്റാബാനുവാണ് ഭാര്യ. മക്കൾ: എം. ഹേനി, ഡോ. എം. ഹേന, മരുമക്കൾ: ഷബീബ് അഹമ്മദ്, സോന അസ്ലം.
District News
കോതമംഗലം: കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എൽഡിഎഫ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചു.
എൻഡിഎ മുന്നണിയിൽ സീറ്റ് ഏത് പാർട്ടിക്ക് എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കോതമംഗലം നിയമസഭാമണ്ഡലത്തില്‍ 171654 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 84467 പുരുഷൻമാരും 87187 പേർ സ്ത്രീകളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് 2720 സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ട്. 191 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
Kerala
മലപ്പുറം: മലന്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു.
ഇന്നലെ രാവിലെ 11നാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. മഞ്ഞളാംകുഴി അലി എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏറെ നേരം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കളുമായി സുരേഷ് കൂടിക്കാഴ്ച നടത്തി. നേരത്തേ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനു ശേഷമാണ് സുരേഷ് പാണക്കാട് എത്തിയത്.
ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പാണക്കാട് വരണമെന്നത്. അത് സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സുരേഷ് പറഞ്ഞു. അനുഗ്രഹം തേടിയാണ് പാണക്കാട്ടെത്തിയത്. കേരളത്തിന്റെ മതേതരത്വത്തിന്റെ അംബാസഡർമാരാണ് പാണക്കാട് തങ്ങൾമാർ. സാംസ്കാരിക ഇടമാണ് കൊടപ്പനക്കൽ തറവാടെന്നും സുരേഷ് പറഞ്ഞു. മലന്പുഴയിൽ മത്സരിക്കുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് പ്രതികരിച്ചു.
ജനാധിപത്യ ചേരിയിലേക്ക് സ്വാഗതം: സാദിഖലി തങ്ങൾ
സുരേഷിനെ ജനാധിപത്യ ചേരിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സുരേഷിന്റെ മാറ്റം ജനം അംഗീകരിക്കുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയ കേരളത്തിനു നല്ലൊരു സന്ദേശം ഇതിലൂടെ നൽകാൻ കഴിയും.
മലന്പുഴയുമായി സുരേഷിനു പൊക്കിൾകൊടി ബന്ധമാണുള്ളത്. നല്ല പാരന്പര്യമുള്ള വ്യക്തിയാണ് സുരേഷ്. അത് ജനങ്ങൾക്ക് ബോധ്യവുമുണ്ട്. ഈ മാറ്റത്തെ ജനങ്ങളും തീർച്ചയായും അംഗീകരിക്കും. യുഡിഎഫിനും കരുത്താകും- തങ്ങൾ പറഞ്ഞു.
Kerala
പാലക്കാട് : നടൻ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.
കെ. മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജയസാധ്യത പരിഗണിച്ച് സിറ്റിംഗ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിംഗ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ബേപ്പൂര്‍ എംഎല്‍എയായി പി.വി. അൻവർ ബേപ്പൂരിൽ ജയിച്ചുവരുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ബേപ്പൂരിൽ പി.വി. അൻവർ പ്രചാരണം തുടങ്ങിയിരുന്നു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.
District News
കൊല്ലം: മുൻ കെപിസിസി വൈസ് പ്രസിഡന്റായ എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്ന് എസ്എൻഡിപി യോഗം വനിതാ സംഘം കൊല്ലം യൂണിയൻ ആവശ്യപ്പെട്ടു. കേരളത്തിൽ കോൺഗ്രസ് പടുത്തുയർത്തിയ മഹാനായ ആർ.ശങ്കറിന്റെ മകനാണ് മോഹൻ ശങ്കർ.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കേണ്ടതു കോൺഗ്രസിന്റെ കടമയാണെന്നും യോഗം വിലയിരുത്തി. കൊല്ലത്തിന്റെ സാമൂഹിക, സാമൂദായിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയാകാൻ ഏറ്റവും അനുയോജ്യനാണ് അദ്ദേഹം. ഈഴവ സമുദായത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്.
ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യമോ അംഗീകാരമോ കോൺഗ്രസിൽനിന്ന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തങ്ങൾ മോഹൻ ശങ്കറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും യൂണിയൻ വനിതാ സംഘം നേതാക്കൾ പറഞ്ഞു.
അദ്ദേഹത്തെപ്പോലെ ജനപിന്തുണയുള്ള നേതാക്കൾ അപൂർവമാണ്. പുതുമുഖമെന്ന സ്വീകാര്യതയും അദ്ദേഹത്തിന ലഭിക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സമുദായത്തിന്റെ വികാരത്തെ മാനിക്കാതിരുന്നാൽ യുഡിഎഫിനു വലിയ തിരിച്ചടി നേരിട്ടേക്കാമെന്ന് യോഗം വിലയിരുത്തിയതായും വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ എന്നിവർ പറഞ്ഞു.
Kerala
തലശേരി: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയും മുസ്ലിംലീഗ് പ്രവർത്തകയുമായ 32 കാരിയാണ് ബിജെപി പ്രവർത്തകനായ 35 കാരനുമായി ഒളിച്ചോടിയത്.
ഭർതൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയുമാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.
ഇവരെ കണ്ടെത്താൻ ചില സംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ഇവർ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കുടുംബം സിപിഎം പ്രവർത്തകരാണ്.
Movies
കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ സിനിമാ സംവിധായകന് വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നു മനഃപൂര്‍വം നീക്കിയെന്ന ആരോപണത്തിനിടെ 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരില്ലെന്ന വിവരം കോണ്‍ഗ്രസിനെ വെട്ടിലാക്കി.
സ്ഥാനാര്‍ഥിയായി വി.എം. വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണു കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനുവിന്റെയും കോണ്‍ഗ്രസിന്റെയും അവകാശവാദം.
എന്നാല്‍, 2020ല്‍ വി.എം. വിനു വോട്ട് ചെയ്തില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും (എആര്‍ഒ) വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും എആര്‍ഒ പറഞ്ഞു. ഇതോടെ വി.എം. വിനുവിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാണ്. ഈ വിഷയത്തില്‍ വി.എം. വിനു കോഴിക്കോട് കളക്ടര്‍ക്കു പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
2020ല്‍ കോര്‍പറേഷനിലെ എട്ടാം ഡിവിഷനില്‍ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനു പറയുന്നത്. ഇതു സത്യമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ആവര്‍ത്തിക്കുന്നു. 20 കൊല്ലമായി കോഴിക്കോട്ട് താമസിക്കുന്ന താന്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എറണാകുളത്തേക്കു പോകുന്നതിനു തൊട്ടുമുമ്പാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വിനു പറഞ്ഞു.
നാളെ താന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നിട്ടേയില്ലെന്നു പറയുന്ന അവസ്ഥയുണ്ടാകുമെന്നും പേരു നീക്കിയത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനു വോട്ട് ചെയ്തുവെന്ന് സ്ഥലത്തെ കൗണ്‍സിലറായ രാജേഷും സ്ഥിരീകരിക്കുന്നു. തിരക്ക് കുറവായതിനാല്‍ വിനു രാവിലെയാണു വോട്ട് ചെയ്തതെന്ന് രാജേഷ് പറഞ്ഞു.
അതിനിടെ, മെഡിക്കല്‍ കോളജ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു തമ്മനക്കണ്ടിയുടെ പേരും വോട്ടര്പട്ടികയിലില്ലെന്നു വ്യക്തമായി. ഡിവിഷനില്‍ ബിന്ദു പദയാത്രയടക്കമുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചശേഷമാണു വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം ബന്ധപ്പെട്ടവര്‍ പരിശോധിച്ചത്.
വി.എം. വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നു വ്യക്തമായതോടെ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. പട്ടികയില്‍ പേരില്ലാത്ത മറ്റു സ്ഥാനാര്‍ഥികളും പങ്കെടുത്തു. വി.എം. വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്നാണ് കളക്ടര്‍ അറിയിച്ചതെന്നു ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും വി.എം. വിനുവിനു വോട്ടുണ്ടായിരുന്നില്ലെന്ന വാദം കെ. പ്രവീണ്‍കുമാര്‍ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ പോലും 2020ലെ പട്ടിക കാണാനില്ലാത്തതില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പരാതിയെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്തതോടെ അനിശ്ചിതത്വത്തിലായ തന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നലെയുണ്ടായ ഹൈക്കോടതി വിധിക്കുപിന്നാലെ പ്രതീക്ഷ വീണ്ടെടുത്ത് തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്.
കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നിയമവിദ്യാർഥിയായ വൈഷ്ണ സുരേഷ്. ജനറൽ വാർഡായ മുട്ടടയിൽ മത്സരിക്കാനാണ് കോണ്‍ഗ്രസ് വൈഷ്ണയെ നിയോഗിച്ചത്. എന്നാൽ വൈഷ്ണയുടെ വീട്ടുനന്പർ തെറ്റാണെന്നു കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ വീട്ടുനന്പർ തെറ്റായി രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിൽ തനിക്ക് നീതിനിഷേധിക്കരുതെന്നാവശ്യപ്പെട്ട് വൈഷ്ണ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തരമായി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിർദേശവും നല്കി.
ഇതോടെയാണ് രണ്ടു ദിവസമായി ആശങ്കയിലായിരുന്ന മുട്ടടയിലെ യുഡിഎഫ് ക്യാന്പ് വീണ്ടും സജീവമായത്. കോടതി ഉത്തരവിനു പിന്നാലെ ഇന്നു നടക്കുന്ന ഹിയറിംഗിനു ശേഷം വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും വൈഷ്ണയും.
ഇന്നലെ കോടതി പരാമർശം വന്നതിനു പിന്നാലെ കുറവൻകോണത്തെ പാർട്ടി ഓഫീസിൽ കോണ്‍ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കുവച്ചു. തുടർന്ന് കോർപറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി ശബരീനാഥനൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വൈഷ്ണ വോട്ടു തേടി.
തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
മരട്: പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ സിപിഎം കൗൺസിലർ വി.പി. ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥി. 46-ാം ഡിവിഷനായ വൈറ്റിലയിൽ യുഡിഎഫ് സ്വതന്ത്രനായാണു മത്സരിക്കുന്നത്. ‘ചന്ദ്രേട്ടൻ ഇവിടെയാ’ എന്ന തലവാചകത്തോടെ വി.പി. ചന്ദ്രന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി.
2015-20 കാലഘട്ടത്തിൽ സൗമിനി ജെയിൻ മേയറായിരുന്ന കൗൺസിലിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്നു ചന്ദ്രൻ. അന്ന് ഡിവിഷൻ 50 ആയിരുന്ന ചമ്പക്കരയിൽനിന്നാണ് കൗൺസിലിൽ എത്തിയത്. വൈറ്റില ഡിവിഷന്റെ കുറച്ച് ഭാഗങ്ങൾകൂടി ചേർന്നപ്പോൾ ചമ്പക്കര ഡിവിഷൻ മാറി അത് വൈറ്റിലയായി.
യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിയുടെ സീറ്റാണ് പഴയ വൈറ്റില. ഇവിടെ മത്സരിച്ച് ജയിച്ച സുനിതാ ഡിക്സൺ ആദ്യം യുഡിഎഫിനൊപ്പവും പിന്നീട് എൽഡിഎഫിന്റെ ഭാഗമായുംനിന്നു. കൗൺസിലിന്റെ അവസാനഘട്ടത്തിൽ ഇരു മുന്നണികളിൽനിന്നും അകലം പാലിച്ച സമീപനമാണ് സുനിത സ്വീകരിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥിയായി പൊന്നുരുന്നി ഈസ്റ്റിലാണ് (45) മത്സരിക്കുന്നത്.